Sunday, 6 April 2014

മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!











മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!











Thursday, 6 February 2014

വീണ്ടും ചില ഒരു വരിയിരുവരികള്‍

എന്‍റെ പ്രേമചിന്തകളിലിന്നുമുണ്ടവനു,ടുമ്പു നോട്ടവുമായുടല്‍ തിളപ്പിച്ചൊരാട്ടിടയന്‍..

നിന്റെ തിരുനെറ്റി തുരന്നിന്നു ഞാനാ മസ്തിഷ്ക വേഗങ്ങളെ കോപ്പിയടിക്കും..

തത്വശാസ്ത്രങ്ങളിന്നാത്മാവ് കൈവിട്ട കളിയിടങ്ങള്!

മുഖങ്ങളെ,നിങ്ങള് കറുപ്പിന് ശൂന്യമുഖംമൂടിയണിഞ്ഞവര്!

പ്രണയമെന് കൂടെ പൊറുത്തോട്ടെ നിത്യ,മൊരേ,യുയി രായു,ണര്വ്വാ,യുടലിന് തിളക്കമായ്..

ആശയ'ഗ്ളോബി'ന്റെ ദരിദ്രയിടത്തിലാ ണീയിടെ,യെന്റെ വാസം.. വരുമെങ്കിലാ വിശപ്പാറ്റാന് കിഴങ്ങുപറിച്ചുതരാം

ഈ വാരാന്ത്യം,ഞാന്‍ പെറുമൊരു പെണ്കുഞ്ഞിനെ,യ വള്ക്കു 'ഭൂമി'യെന്നു പേരിടും..

കുടിച്ചുവറ്റിച്ചു നീയെന് രുധിര നനവുപോലു,മെടുക് കുവാനെന്തിനി ബാക്കി,യൊരുണങ്ങിയ വരയല്ലാതെ?

സ്ഥിരം വഴിയിടയ്ക്കിടെ മാറിനടക്കണ,മെങ്കില് കാണാമനവധി രസങ്ങള് വേറിട്ട വണ്ണം..

ഇന്നിന്റെ രമ്യഹര്മ്മങ്ങള് തീര്ക്കുവാന് ഇന്നലത്തെ ചുടുകട്ട താനാശ്രയം

.. കാടൊരുന്മാദിയായ് വിളിച്ചിന്നു കാറ്റിനെ, യൊന്നാടിയുലയാന്‍ ,തീവ്രവേഗത്തിലമരുവാന്!

നിന്റെ മേല്മീശയ്ക്കെന്തിനിത്ര നീളം രാജാവേ?

രാവു പോകട്ടെ;എനിക്കു വെളുത്തയാ പകല് മതി എന്നവള്..

Too much darkness a crime.. the lady s grievence to the night..

ആകവേ,യൊരു ധീരത,യിന്നൊന്നു കേറിയാലോ പടിഞ്ഞാട്ടെയാ തെങ്ങില്?

കണ്ണെറിഞ്ഞിട്ടും പ്രേമത്തിന് ചെണ്ടുവീശീട്ടു, മൊരിതള് പോലും പൊഴിക്കാത്തതെന്തു നീ പൂവേ

കരിച്ചു പറത്തി,യൊടുക്കമൊടുക്കിടുമെന് ചുട്ട ശ്വാസക്കൊടുങ്കാറ്റിനാല് നിന്നെ..

തീര്ച്ച നീയാ എലിതന്നെ യെന്നെപ്പ്രണയശാ ഖികളാല് വരിഞ്ഞുമുറുക്കിയെന്നെക്കൊണ്ടാഞ്ഞു പ്രാപിപ്പിച്ചവളെന്നോര്ത്തിടവഴിയിലൊരു കണ്ടന് പൂച്ച. .

വേണമൊരൂടുവഴി,യിടയ്ക്കൊന്നു തെറ്റിയോടാന്..

ദൈവമേ!ഇടയ്ക്കു നീ മണ്ണില് പൊഴിയുക,യിടയ്ക്കു പൂക്കുക,യൊന്നാ കാട്ടുമാവിലു,മിടയ്ക്കിടയ്ക്കൊന്നു മുങ്ങിനിവരുകയാ തോട്ടുവെള്ളത്തിലു,മൊന്നു തെളിഞ്ഞുണരട്ടെയെല്ലാം..

കാലമേ,നിന്റെ സ്വപ്നയാനം നിര്ത്തുക,യിടക്കൊന്നു കണ്തുറക്കുക,കാണുകയീക്കൊടും ജീവിത വേപഥു..

— പ്രണയക്കൊടുമണ,മറിഞ്ഞു ഞാനിന്നലെ,യവന് റെ മുടിച്ചൂരില്..

Thursday, 23 January 2014

പ്രാകൃതികം

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്,
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചുഃ
""ഇനി പ്രകൃതിയിലേയ്ക്ക്""...

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..

കുളിക്കാതെ പുണര്‍ന്നു.
പല്ലുതേയ്ക്കാതെ ഞങ്ങള്‍ കൈമാറിയത്,
ലഹരി പുകയുന്ന കഞ്ചാവുമ്മകള്‍..
നഖങ്ങള്‍ വളര്‍ത്തി
പുലിത്തേറ്റകളാക്കി..
ജടപിടിച്ച മുടിയിലെ പേനുകള്‍
പുതിയ നൈസര്‍ഗ്ഗികസുഖത്തില്‍
തുള്ളിച്ചാടി,വര്‍ഗ്ഗസങ്കരണത്തിന്‍റെ
ഗാഥകള്‍ പാടി..

പകല്‍ത്തണുപ്പില്
ഇളംവെയിലിന്‍റെ ചില്ലകള്‍
കൂട്ടിയിട്ട് ഞങ്ങള്‍ തീകാഞ്ഞു..

രാത്രിയില്‍
നിഗൂഢഗന്ധങ്ങള്‍  ഉതിര്‍ത്തുവരുന്ന
ദിക്കറിയാക്കാറ്റുകള്‍
ഞങ്ങളുടെ ഊഷരസങ്കേതങ്ങളെ
തണുപ്പിച്ചു..

പാതിരാനേരത്ത്..
വന്യസൗന്ദര്യമാകെ-
പ്പ്രദര്‍ശിപ്പിച്ചുഴറുന്ന
നിശാചരികളുടെ മായക്കാഴ്ചകള്‍
കാണാന്‍ ഞങ്ങള്‍
പതുങ്ങിനടന്നു..

ഞാന്‍ പെറുന്നത്..
ഈ മണ്‍കിടക്കയിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ വന്ന്.,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

അന്നു രാത്രി..
നിലാവടര്‍ന്നുവീണു വെളുത്ത
മണല്‍പരപ്പില്‍,മലര്‍ന്നുകിടക്കെ...

കടകവളകളണിഞ്ഞൊരു കൈത്തലം
ഞങ്ങളെ പിടിച്ചുയര്‍ത്തി..!
കയ്യിലൊരു ചായക്കൂട്ട് വച്ചു നീട്ടിയിട്ട്
വിളറിയ മരക്കൂട്ടത്തിനെ
ഹരിതം തേച്ചോരുക്കാന്‍ പറഞ്ഞു,

ഉണങ്ങിയ നനവിടങ്ങളില്‍
പിന്നെ ഞങ്ങളെക്കൊണ്ട്
ഉറവിന്‍റെ വിത്ത് പാകിപ്പിച്ചു..
ആകാശത്തൂയലാടിപ്പിച്ചു..
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു..
ഒടുവില്‍..
ക്ഷീണിച്ചുതളര്‍ന്ന ഞങ്ങളെ

ഉറക്കെയാശ്ളേഷിച്ച്,
നിതാന്ത നിര്‍വ്യതിയിലാഴ്ത്തി...

ഒരു നാടന്‍പാട്ട്


നേരം നെറുകയില്‍ കേറ്റൊല്ലെ പെണ്ണേ,
നേരത്തെഴുന്നേറ്റ് കഞ്ഞിവെയ്ക്കെണ്ടെ..

കാടും പടലും പറിക്കെന്‍റെ പെണ്ണെ,
കാത്തങ്ങിരുന്ന് മുടിക്കല്ലെ മുറ്റം..

ഉരിനെല്ലിടിച്ച് അവിലാക്കില്‍ പെണ്ണെ,
ഉടല്‍ തെളിഞ്ഞീടും വടിവൊത്ത വണ്ണം..

നിനയാതെ സ്വരമങ്ങ് പൊങ്ങൊല്ലെ പെണ്ണെ,
നെടുകെ വലിച്ചങ്ങ് കീറുംഞാനെങ്കില്‍..

കണങ്കാല്‍ കണക്കിന്ന് കാട്ടൊല്ലെ പെണ്ണെ,
കുടഞ്ഞൊന്നുടുമുണ്ട് താഴ്ത്തിയുടുത്തോ..

മൂളിമൂളിക്കേട്ട് നിന്നോളൂ പെണ്ണേ,
മൂളിപ്പാട്ടെന്നാല്‍ കേള്‍ക്കേണ്ട തെല്ലും..

പുറകെ മണത്തു നടക്കണ്ട പെണ്ണേ,
പലതുണ്ടു കാര്യമറിയേണ്ട നീയൊന്നും..

ഞാവല്‍ക്കണ്‍കാട്ടി ക്ഷണിക്കൊല്ലെയാരേം,
ഞാനില്ലേ സ്വര്‍ലോകം കാണിക്കാന്‍ പൊന്നെ..

അഞ്ചാറു പെറ്റാലും വേണ്ടില്ല പെണ്ണെ,
അല്പവും ചോരില്ലെന്നാഗ്രഹം നിന്നില്‍..

കല്‍പനയല്ലിവയൊന്നും ചൊടിക്കൊല്ലെ,
കണ്ണേ,നീയില്ലേല്‍ ഞാനില്ല!സത്യം..

Tuesday, 24 December 2013

നേര്‍മണങ്ങള്‍


രണ്ടു നാള്‍
അയാള്‍ സുഷുപ്തിയിലായിരുന്നു..

മൂന്നാംദിനമാ
കറുപ്പുമയക്കത്തില്‍ നിന്നും
വെളിപാടുകൊണ്ടെണീറ്റയാള്‍
അദ്ഭുതകരമായി
മണം പിടിക്കാന്‍ തുടങ്ങി!

ആദ്യമമ്പരപ്പില്‍ കുഴങ്ങി
പിന്നെ തന്‍റെ
നാസാരന്ധ്രങ്ങള്‍ ത്വരിതം
തുറക്കുമതിജാലവിദ്യയില്‍
ഊറ്റം കൊണ്ടു..

ഒന്നാമതായ് കിട്ടിയത്
കായല്‍ ചേറിന്‍റെ മണം..
തന്‍റെയുടല്‍ വമിപ്പിച്ചയാ
രാസപ്രവാഹത്തിലലിഞ്ഞയാള്‍
ഒരു പച്ചത്തവളയായി..

രാത്രിയൊരുന്മാദസ്വപ്നത്തില്‍ നി-
ന്നുന്നിദ്രമെണീറ്റ്
സ്വയം ഭോഗിച്ചമൂല്യ-
ജീവകണങ്ങള്‍ പൊഴിച്ചടങ്ങവേ
പെട്ടെന്നാ മൂക്കുകുഴല്‍ തുറന്നു!
അതുറക്കെ പ്രഖ്യാപിച്ചതൊരു
കര്‍പ്പൂരഗന്ധം!?
ഞെട്ടി സാഷ്ടാംഗം പ്രണമിച്ചയാളതിനെ..
അതിദ്രുതം മുഖം ചേക്കേറ്റിയെന്നിട്ടാ
പുതപ്പിന്‍ ലജ്ജയില്‍..

വയലില്‍,വഴിയിടങ്ങളില്‍,
ആശുപത്രി വരാന്തയില്‍
പ്രസവമുറിയില്‍,ഉറവുതിരും
രതിസമ്മേളനങ്ങളില്‍
അപൂര്‍വ്വമണങ്ങളിലുഴറി-
യലിഞ്ഞയാളൊരു ഗന്ധക്കൂട്ടായി..

പ്രേമമുയിര്‍ത്തൊരു രാത്രിയില്‍..
അവളുടെ കുളിക്കാത്ത ഉടലാരണ്യത്തില്‍
മൂക്കു കൂര്‍മ്പിക്കവെ..
പൂത്ത കണ്ണുകള്‍ കൂമ്പിയയാള്‍
പറഞ്ഞു:
''ഇവള്‍ക്ക് പാമ്പിന്‍റെ മണം''.

നേരിന്‍റെ മണങ്ങളൊരു പിടി,യേറ്റി
അയാള്‍ മണക്കുകയാണ്..

[പ്രചോദനംഃഎന്‍റെ ഒരു പ്രിയ സുഹൃത്ത്,അദ്ദേഹം ഒരു  ഗന്ധാസ്വാദകനാണ്]

Monday, 9 December 2013

കിനാവീട്

പൊഴിയടര്‍ന്ന
പായ്മേല്‍
ചുരുണ്ടടങ്ങി
ജോസഫ്
നനുത്ത പല്ലിക്കാലുകള്‍
കിനാക്കണ്ടു..

കാപ്പിമട്ടൂര്‍ത്തിയ
ചവര്‍പ്പ്
തലകറക്കിയപ്പോള്‍
കയ്ചു കാര്‍ക്കിച്ചാ-
ക്കനവിനെയവന്‍
തുപ്പിയോടിച്ചു..

പണിതീരാത്ത
വെട്ടുകല്‍ച്ചുമരില്‍
കുത്തിയിരുന്ന്
വെളുക്കോളം
കൊത്തങ്കല്ല്
കളിച്ചിട്ടിപ്പോള്‍
നടുകടച്ചില്!

നാളത്തെക്കളിയിലാ
മാലാഖക്കൊച്ചിനെ
തോല്‍പിച്ചു
പതം വരുത്തുമെ-
ന്നവനാണയിട്ടു.

ഇന്നലെയടര്‍ന്നു-
വീണ നക്ഷത്ര-
മൊരോമനപ്പാടു -
വീഴ്ത്തിയ നിലംനോക്കി
ആവലാതിപ്പെട്ടൊടുക്കം
ജോസഫ് തന്‍റെ
സ്വപ്നവീട്ടിലെ
മണ്‍തറയില്
നെടുവീര്‍പ്പു കുഴച്ചൊഴിച്ച്
കോണ്‍ക്രീറ്റിട്ടു.

ചുമര്‍ തുഴഞ്ഞേറിയ
പല്ലിക്കാലുകളിടയ്ക്ക്
വഴിമുട്ടി
മുഖംതിരിച്ച്
കണ്‍മിഴിച്ചവനെ
കളിയാക്കിയപ്പോള്‍
അവനാ
പണിതീരാവീട്ടില്
നിസ്സഹായതയുടെ-
യൊടുക്കത്തെ
കട്ട പാകി..

കാടു മടുത്ത
കരിനാഗങ്ങ-
കളകത്തിഴഞ്ഞു കേറി-
യിണ ചേര്‍ന്ന് നിത്യം
പെരുകിയപ്പോള്‍
വേഗമവന്‍
വീട്ടിന്നൊരര-
ക്ഷിതാവസ്ഥയുടെ
കതകുണ്ടാക്കി..

ഇടയ്ക്കൊന്നൂയലാടാന-
കത്തൊളിച്ചു കേറിയ
മേഘക്കുഞ്ഞുങ്ങളെ
കണിശം പുറത്താക്കാ-
നവനാ വീട്ടിനൊര-
പകര്‍ഷതയുടെ
ഷീറ്റു മേഞ്ഞു..

ചുമരില്‍
അനിശ്ചിതത്വത്തിന്‍റെ
വെള്ള പൂശി
ഗതികേടു കറുപ്പിച്ച
കല്ലടുപ്പില്‍
പാലുകാച്ചി
ഇന്നു ജോസഫ് പുരകേറി..