Tuesday, 25 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..















മാനുഷ്യകം

മാനുഷ്യകം
=========

ഈസോപ്പു പറഞ്ഞു
മിക്കവാറും ഞാന്‍
രണ്ടുകൂട്ടുകാരെപ്പറ്റിയാണ് കഥ പറയാറ്.
അവര്‍ മിക്കവാറും തന്നെ
വിരുദ്ധോക്തികളുടെ
പ്രയോക്താക്കളായിരിക്കും.
എങ്കിലുമവര്‍
ഒരേ കാട്ടിലോ
ഒരേയൊരേ നാട്ടുക്കൂട്ടത്തിലോ
ഒരേ പുഴയുടെ തീരത്തോ
ഒരേ പാറക്കെട്ടിനിരുപുറമോ
താമസിക്കുന്നവരായിരിക്കും.
എപ്പോഴുമല്ലെങ്കിലും
മിക്കവാറും 
അങ്ങനെതന്നെയായിരിക്കും.

ഒരേപോലവര്‍ മാനത്തേക്കു നോക്കും.
മിക്കവാറുംതന്നെ വിരുദ്ധകാഴ്ചകളായിരിക്കും
എന്നാല്‍ കാണുക..
രണ്ട് യുക്തികളിലൂടെ
സഞ്ചരിച്ച്
അവര്‍ മാനത്തെ രണ്ടായി മുറിക്കും,
എപ്പോഴുമില്ലെങ്കിലും
മിക്കവാറും തന്നെ
മാനത്തിന്റെ രണ്ടുകോണുകളില്‍ ചെന്ന്
തലകുത്തി ഞാന്നുകിടന്ന്
ലോകത്തെ നോക്കി ചിരിക്കും.
ഗാന്ധീ..
ഈസോപ്പ് വിളിച്ചു.
സന്മാര്‍ഗോത്പ്രേരകകഥകള് പറഞ്ഞുപറഞ്ഞ്
സത്യാന്വേഷണപരീക്ഷണങ്ങളിലേക്കു
ഞാനെന്നെ ആഴ്ചകളായി
പറിച്ചുനട്ടിരിക്കുകയായിരുന്നു..
തലകുത്തി ഞാന്നുകിടന്ന്
ആദ്യമായി ഞാന്‍ ലോകത്തെ നോക്കുകയായിരുന്നു...
ഹാ!
എന്റെ *ആട്ടിന്‍കുട്ടിയും ചെന്നായും
എലിയും കോഴിയും
അലക്കുകാരനും കൊല്ലനും
ആ കോവര്‍ക്കഴുതയും പുല്‍ച്ചാടികളും
നിരനിരന്ന്
നിന്റെ പരീക്ഷണങ്ങളിലൂടെ,
സത്യവഴികളിലൂടെ
അടിവച്ചടിവച്ച് സഞ്ചരിക്കുകയായിരുന്നു.
അപ്പോഴാണ്..
എപ്പോഴുമില്ലെന്നല്ല
ഒരിക്കലുമില്ലാത്തപോലെ
എന്റെ '**ദൈവവും വണ്ടിക്കാരനും'
ഫേബിള്‍ചുമരുകളിലൂടെ
നിരങ്ങിയിറങ്ങി
നിന്റെ പരീക്ഷണവണ്ടിയിലേക്ക് ചാടിക്കയറി!
ഇതെന്താണ്!!
കടിഞ്ഞാണ്‍ പിടിച്ചുവാങ്ങി 
ദൈവം കുതിരകളെ പായിക്കുന്നു!!..
വണ്ടിക്കാരനൊരാശ്വാസമായി.
കൗതുകത്തോടെ അയാള്‍ വണ്ടിയില്‍ 
ചാരിയിരുന്നു.
നീ ,സാകൂതം പുഞ്ചിരിപൊഴിച്ചുകൊണ്ടേയിരുന്നു !





*[ആട്ടിന്‍ കുട്ടിയും ചെന്നായും,എലിയും കോഴിയും,അലക്കു..... വിവിധ ഈസോപ്പ് കഥകള്‍]
**ഒരു ഈസോപ്പ് കഥ

Saturday, 22 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..

Wednesday, 28 August 2019

പ്രണയം,മഴ,വിപ്ളവം ..തര്‍ജ്ജമ

അറിയാം സഖാവേ
അറിയാം
കവിതകൊണ്ട്,
കുറഞ്ഞതെന്റെയൊരു കവിതകൊണ്ട്
ഒരു നിസാമും വെണ്ണപോലാവില്ല.
ഒരുത്തിയും കാമുകിയാവാനും വരില്ല.
ഒരു മേഘവും മാനത്തെത്തിനോക്കില്ല.
വേട്ടക്കാരന് ചാഞ്ചല്യമുണ്ടാവില്ല.
മഴുവേന്തിയവന്‍ നിര്‍ത്തില്ല.
കവിതകൊണ്ട്
എവിടെ വിപ്ളവം വരാനാണ്..
എന്നിട്ടും
എഴുതുന്നുണ്ട് സഖാവേ,
എന്തൊക്കെയോ..
ശ്വാസമെടുക്കാന്‍മാത്രം..
ആര്‍ക്കറിയാം
ഈ ശ്വാസം കുറച്ചു നിലനിന്നാല്‍
പ്രേമവും മഴയും വിപ്ളവവുമൊക്കെ
എന്നേലും വന്നെങ്കിലോ..

Tuesday, 7 May 2019

സന്മാര്‍ഗം

സന്മാര്‍ഗ്ഗം
=========

ജീരകമിഠായി, തേങ്ങാമിഠായി, പല്ലുമ്മലൊട്ടി  പാൽമിഠായി, ഗ്യാസ് മിഠായി, കോലുമിഠായി..

മേരി ജോസഫ്,യാസ്മീന്‍,ജെസീക്കാ ബ്രൗണ്‍സ്,സരോജിനിഭരദ്വാജ്,മോളിഗോമസ്
ധന്നോ,സുശാന്തികാ..........

*മോഹന്‍കുമാര്‍ തിരക്കിലേയല്ല.
ഈ വിവിധ പര്യടനങ്ങളെപറ്റി
ഒരു ആത്മവിചിന്തനത്തിനും
അദ്ദേഹം മുതിരുന്നുമില്ല.
ഓരോ മിഠായിയേയും
അതതിന്റെ തനതുസ്വഭാവം ഉള്‍ക്കൊണ്ട് അദ്ദേഹം ആസ്വദിക്കുന്നു.

ലൈംഗികത,
ദാഹിച്ചുവെള്ളം കുടിക്കുന്നപോലെ,
മൃഷ്ടാന്നം ഉണ്ണുന്നപോലെ,
വയറുനിറച്ച് ഉറങ്ങുന്നപോലെ ,
രസമുള്ള ഒരു സാധാരണ കാര്യം ;ചുമ്മാ എന്തിനാണീ ഹൈപ്പ്
എന്ന് മോഹന്‍കുമാര്‍ കൂട്ടുകാരോട്
ചോദിക്കുന്നിടത്ത് നോവലിന്റെ
ഒന്നാം അധ്യായം കഴിയുന്നു.

രണ്ടാമധ്യായത്തില്‍ അരസികത്തിയായ
അയാളുടെ ഭാര്യ വന്ന്
അവരു തമ്മില്‍ പോരും കുത്തും
തുടങ്ങിയേടത്തു നിന്ന്,

ഇതെന്തു നോവല്‍
ഇതെഴുതിയവന്‍ ഒരു സുഖജീവിയാണ്.
ഈ വൈകാരിക ജല്‍പനങ്ങള്‍
ഒരു മനോരോഗിയുടേതാണ്
എന്ന് തള്ളിപ്പറഞ്ഞ്
ഒന്നാമധ്യായത്തില്‍ രസിച്ചു
മറിഞ്ഞുപോയത്
ഒരു വൈക്ളബ്യവും കൂടാതെ
പുറകിലേക്ക് തള്ളിമാറ്റി
അവര്‍-ദേവും വിജയും-
ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനിയുടെ
ഉടമസ്ഥര്‍-
അതിലെ- ആ നോവലിലെ
ലൈംഗികതയുടെ
പരീക്ഷണോന്മുഖമായ രാഷ്ട്രീയം
കണ്ടില്ലെന്നു നടിക്കുന്നു.

അവര്‍ ദിവസവും
ഒരു പത്തു നോവലുകളിലൂടെയെങ്കിലും
കടന്നുപോകാറുണ്ട്..
നോവലെഴുത്തിലെ പാരമ്പര്യവാദത്തെ
പൊളിക്കുന്ന തെരഞ്ഞെടുപ്പുകളാണ്
ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
ബോധപൂര്‍വ്വം പറഞ്ഞുകൊണ്ടിരിക്കെത്തന്നെ,
സാമൂഹ്യ രാഷ്ട്രീയ വൈകാരിക ക്ളീഷെകളുടെ,
വര്‍ത്തമാന രൂപങ്ങളെ  വായിക്കുന്നനോവലുകളില്‍
അവര്‍ കണ്ടില്ലെന്നു നടിക്കുന്നു.
മാസ്സിന് സദാചാരം വേണം,അതുകൊണ്ടാ
എന്ന് പരസ്പരം തലകുലുക്കുമ്പോള്‍തന്നെ
പ്രസ്തുത മോഹന്‍കുമാര്‍നോവലിലൂടെ,
ധാര്‍മികസദാചാരം എന്നത്
സാമൂഹ്യഅടിച്ചമര്‍ത്തലിന്റെ
ഭാഗമായുള്ള സോഷ്യല്‍ അജന്‍ഡയാണെന്ന്
നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നത്
കേമമായെന്ന് -ടിയാനെ
പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു.

രതിയുടെ കുത്തൊഴുക്കല്ലേ,
ഇതു ചെയ്യണോ,ആളുകള്‍ സ്വീകരിക്കുമോ
എന്ന് ആശങ്കപ്പെടുന്നിടത്ത്
മൂന്നാമധ്യായം തുടങ്ങുകയും
പൊളപ്പന്‍ചുച്ചൂടന്‍
ലൈംഗികകേളികളിലേയ്ക്കൊരു
ഉംഫ് ഡൈവിലുടെ
മോഹന്‍കുമാറിന്റെ വേഴ്ച ആവേഗങ്ങളെ
ഹോവ്..ഹാ നിശ്വാസങ്ങളിലൂടെ പറത്തിവിട്ട്അവര്‍,കട്ടവായന തുടരുന്നു.
ദേവ് ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി,
നാട്ടിലെ ഏറ്റവും പേരുള്ളത്.
45ഡിഗ്രി ഉയര്‍ച്ചയെ
വിഷമിച്ചടക്കിക്കൊണ്ട് വിജയ്ഃ
''വേണ്ട ദേവ്,നമ്മുടെ പേര് പോം'
അതു ശരിയാണ് വിജയ്''
എന്നു പരസ്പരം നിരുത്സാഹപ്പെടുമ്പോള്‍തന്നെ
പ്രസ്തുത നോവലിന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെ,
കുറച്ച് വളരെകുറച്ച് മാത്രം അനുവദിച്ച്
അവന്റേയും അവളുടേയും കിടക്കയില്‍
നിയന്ത്രണമിട്ട് ,തന്മൂലം
ലൈംഗിക അരാജകത്വങ്ങളിലേക്ക്
കൂപ്പുകുത്തുന്ന സമൂഹത്തിനുള്ള
ഒരു റെമഡിയായി അതിനെ ചിത്രീകരിച്ച്
ന്യായീകരിക്കാന്‍ പറ്റിയവഴിയുണ്ടോ
എന്ന് ആലോചിക്കുകയും ചെയ്യുന്നു.

മൊറാലിറ്റി പറേണം മച്ചൂ,
മോഹന്‍കുമാര്‍ ഒരു എപ്പിക്യൂറിയന്‍.
എപ്പിക്യൂറിയന്‍ ഫിലോസഫി
കുടുംബത്തിപ്പെറന്നവര്‍ക്ക്
അത്ര സ്യൂട്ടല്ല എന്നു
പറഞ്ഞുവെയ്ക്കുന്നതാണ്
ഈ നോവലെന്ന് സമര്‍ഥിച്ചാലോ
എന്ന് ആശങ്കപ്പെട്ട് ചിന്തിക്കുമ്പോള്‍തന്നെ
നാലാമധ്യായത്തില് തുടങ്ങുന്ന
മോഹന്‍കുമാറിന്റെ ദുരിതങ്ങള്‍ കണ്ട്
സന്തോഷപ്പെട്ട് ദേവും വിജയും,
ഏതാണ്ടൊക്കെ സന്മാര്‍ഗ്ഗകഥയുടെ 
പാറ്റേണ്‍ വരുന്നുണ്ടല്ലോ
എന്ന് ആശ്വസിച്ച് നെടുവീര്‍പ്പിടുന്നു.

നെടുവീര്‍പ്പുകള്‍ അസ്ഥാനത്തായില്ല
മോഹന്‍ കുമാറിന് ഗൊണോറിയയാണ്.
ആഹാ!ഉഷാര്‍!
അടുത്ത പേജില്‍
സന്മാര്‍ഗ്ഗോത്പ്രേരകവരികളുണ്ടെങ്കില്‍
കലക്കി!ഇന്നു തന്നെ
പബ്ളിഷിംഗ് പരിപാടി ആരംഭിക്കാം,
എന്ന് കരുതി  'നോവലിസ്റ്റ്'-[അയാളൊരുബൊഹീമിയനെന്ന്
ഞങ്ങള്‍ക്കല്ലേ അറിയൂ]-തരുന്ന
സന്ദേശം ലൈംഗികത പറയാതേയും
സംസാരിക്കാതേയും ഇരുന്നാല്‍
ചെറുപ്പക്കാര്‍ക്കിടയില്‍
വികലമായ ലൈംഗികധാരണകള്‍
രൂപപ്പെടും ,അതു തടയുക
എന്നതാണെന്ന് ,
നോവലിന്റെഅവതാരികയില്‍
നമുക്ക് അവകാശപ്പെടാമെന്ന്
അവര്‍ ആലോചിച്ച് ഉറപ്പിക്കുന്നു.

പരിശുദ്ധനായ നോവലിസ്റ്റ്!
ലോകം ഇതുവരെ പറഞ്ഞപോലൊക്കെതന്നെ
അയാളും 
സന്മാര്‍ഗ്ഗത്തിന്റെ ശുഭ്രവെളിച്ചം പരത്തുന്നൂ
അല്ലേ? എന്ന് ദേവും വിജയും
പരസ്പരം മുഖംകുലുക്കി
അവകാശപ്പെടുന്നു.
പരിശുദ്ധരായ ദേവ്ആന്‍ഡ് വിജയ് പബ്ളിഷിംഗ് കമ്പനി!
പരിശുദ്ധരായ നമ്മള്‍,ദേവും വിജയും
മുന്‍പത്തേപ്പോലെ തന്നെ
സത്യമാര്‍ഗ്ഗത്തിലേക്ക് വായനക്കാരനെ
സംക്രമിപ്പിക്കുമെന്ന് ഉറപ്പാക്കി
അവര്‍ പരസ്പരം ഊറ്റം കൊള്ളുന്നു.

മോഹന്‍കുമാര്‍
കിടക്കയിലേക്ക് ചാഞ്ഞു.

ക്ഷീണിത സ്വരത്തില്‍
**I wandered lonely as a  cloud എന്നുമൂളി,
നിത്യസുരഭിലമായ
ഡാഫോഡിയന്‍ താഴ്വാരത്തിലേയ്ക്ക്
എന്നെന്നേക്കുമായി
അയാള്‍ തല ചായ്ച്ചു.

*കഥാപാത്രം[The company of women]
**lines-The Daffodils]

തികച്ചും അസാധാരണനായിരുന്നു അവന്‍.
ഇന്നലെ ഇവിടെ വന്നു.
കണ്ടപാടെ പുണര്‍ന്നു
ചുണ്ടില്‍ സ്പര്‍ശിച്ചു.
മുടിയില്‍ വിരലാഴ്ത്തി
ആ മെലിഞ്ഞ,വൃത്തിയുള്ള കാലുകളില്‍
ഇരുത്തി
എന്നെ ഊഞ്ഞാലാട്ടാന്‍ തുടങ്ങി.
ആട്ടിക്കൊണ്ടേയിരുന്നു.
എത്ര നേരത്തോളം!
എത്ര നേരത്തോളമെന്നൊന്നും
ഞാന്‍ ശ്രദ്ധിച്ചില്ല.
ശ്രദ്ധിച്ചതേയില്ല.
ഞാന്‍ നോക്കിയത്
ആ പാത്രത്തിലേയ്ക്കായിരുന്നു,
അതിലെ സ്ഫടികജലത്തിലേയ്ക്കായിരുന്നു.
അതില്‍
അതാ ആ ലോക്കറ്റ്!
ഒരിക്കല്‍ കാണാതെപോയത്.

അത് തിളങ്ങി.
ഞാന്‍ ചിരിച്ചു.

The lost pendant
=============

You came
With your most uncommon looks.
Hugged
Touched the lips
Caressed the hair
On your legs which are always neat but slender,
You made me sit.
And like in a swing
Made me sway
Sway and sway..
How long you did that
I didnt notice..
I ddnt notice at all.
I was looking into that tumbler near
Into that crystal clear water in it
To the beneath of it..
There saw the pendant
Which i had lost a year back.
It shone.
I smiled.

ഒറ്റ

ഒറ്റ
===

ആകാശത്തേക്കു നോക്കി കിടക്കുകയായിരുന്നു.
രാത്രി പെട്ടെന്ന്കടന്നുപോവുമെന്നും
എങ്കിലും നല്ല നിലാവുണ്ടായിരിക്കുമെന്നും
ഈ രാത്രി തീരുമ്പോള്‍ ഞാനെവിടെയായിരിക്കുമെന്നും
വെറുതെ ഊഹിച്ചുനോക്കി.
പോക്കറ്റില്‍സിഗററ്റ് തപ്പി.
ഒന്നേയുള്ളൂ.
പുകയൂതിയൂതിവിട്ടു.
ഒറ്റയായ ഒരു നക്ഷത്രത്തെയും നോക്കിയിരിക്കുമ്പോഴായിരിക്കും
എന്നും അമ്മയുടെ വിളികേള്‍ക്കുക.
മോനേ,കഴിക്കാന്‍ വാ..
പുക കാറ്റില്‍ അലിഞ്ഞ്
പൊങ്ങിച്ചെന്ന് ഒരു നക്ഷത്രത്തെതൊട്ടു.
വിശക്കുന്നു.
വെറുതെയൊന്നു തിരിഞ്ഞുനോക്കി.
വെറുതെ.
പതുക്കെഎഴുനേറ്റ്,
കൈവീശി ഇറങ്ങിനടന്നു.
നക്ഷത്രമുള്ള ഒരു നല്ല രാത്രിയായിരുന്നു അത്.