Tuesday 25 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..















മാനുഷ്യകം

മാനുഷ്യകം
=========

ഈസോപ്പു പറഞ്ഞു
മിക്കവാറും ഞാന്‍
രണ്ടുകൂട്ടുകാരെപ്പറ്റിയാണ് കഥ പറയാറ്.
അവര്‍ മിക്കവാറും തന്നെ
വിരുദ്ധോക്തികളുടെ
പ്രയോക്താക്കളായിരിക്കും.
എങ്കിലുമവര്‍
ഒരേ കാട്ടിലോ
ഒരേയൊരേ നാട്ടുക്കൂട്ടത്തിലോ
ഒരേ പുഴയുടെ തീരത്തോ
ഒരേ പാറക്കെട്ടിനിരുപുറമോ
താമസിക്കുന്നവരായിരിക്കും.
എപ്പോഴുമല്ലെങ്കിലും
മിക്കവാറും 
അങ്ങനെതന്നെയായിരിക്കും.

ഒരേപോലവര്‍ മാനത്തേക്കു നോക്കും.
മിക്കവാറുംതന്നെ വിരുദ്ധകാഴ്ചകളായിരിക്കും
എന്നാല്‍ കാണുക..
രണ്ട് യുക്തികളിലൂടെ
സഞ്ചരിച്ച്
അവര്‍ മാനത്തെ രണ്ടായി മുറിക്കും,
എപ്പോഴുമില്ലെങ്കിലും
മിക്കവാറും തന്നെ
മാനത്തിന്റെ രണ്ടുകോണുകളില്‍ ചെന്ന്
തലകുത്തി ഞാന്നുകിടന്ന്
ലോകത്തെ നോക്കി ചിരിക്കും.
ഗാന്ധീ..
ഈസോപ്പ് വിളിച്ചു.
സന്മാര്‍ഗോത്പ്രേരകകഥകള് പറഞ്ഞുപറഞ്ഞ്
സത്യാന്വേഷണപരീക്ഷണങ്ങളിലേക്കു
ഞാനെന്നെ ആഴ്ചകളായി
പറിച്ചുനട്ടിരിക്കുകയായിരുന്നു..
തലകുത്തി ഞാന്നുകിടന്ന്
ആദ്യമായി ഞാന്‍ ലോകത്തെ നോക്കുകയായിരുന്നു...
ഹാ!
എന്റെ *ആട്ടിന്‍കുട്ടിയും ചെന്നായും
എലിയും കോഴിയും
അലക്കുകാരനും കൊല്ലനും
ആ കോവര്‍ക്കഴുതയും പുല്‍ച്ചാടികളും
നിരനിരന്ന്
നിന്റെ പരീക്ഷണങ്ങളിലൂടെ,
സത്യവഴികളിലൂടെ
അടിവച്ചടിവച്ച് സഞ്ചരിക്കുകയായിരുന്നു.
അപ്പോഴാണ്..
എപ്പോഴുമില്ലെന്നല്ല
ഒരിക്കലുമില്ലാത്തപോലെ
എന്റെ '**ദൈവവും വണ്ടിക്കാരനും'
ഫേബിള്‍ചുമരുകളിലൂടെ
നിരങ്ങിയിറങ്ങി
നിന്റെ പരീക്ഷണവണ്ടിയിലേക്ക് ചാടിക്കയറി!
ഇതെന്താണ്!!
കടിഞ്ഞാണ്‍ പിടിച്ചുവാങ്ങി 
ദൈവം കുതിരകളെ പായിക്കുന്നു!!..
വണ്ടിക്കാരനൊരാശ്വാസമായി.
കൗതുകത്തോടെ അയാള്‍ വണ്ടിയില്‍ 
ചാരിയിരുന്നു.
നീ ,സാകൂതം പുഞ്ചിരിപൊഴിച്ചുകൊണ്ടേയിരുന്നു !





*[ആട്ടിന്‍ കുട്ടിയും ചെന്നായും,എലിയും കോഴിയും,അലക്കു..... വിവിധ ഈസോപ്പ് കഥകള്‍]
**ഒരു ഈസോപ്പ് കഥ

Saturday 22 February 2020

ചുമ്മാ ഗീര്‍വ്വാണം

ചുമ്മാ ഗീര്‍വാണം
========

എന്നെ കഠിനമായാണ് പ്രേമിക്കേണ്ടത്....
അല്ലയോ പ്രേമോദാരാ!
അങ്ങേയ്ക്ക് അറിയില്ലേ,ഞാനൊരു
അസ്ഥിരവാതമാണെന്ന്..?
സ്ഥലവും കാലവും നോക്കാതെ ഞാന്‍ വീശുമ്പോള്‍
സ്ഥിരമായ മാപിനികളും കൊണ്ട്
എന്നെ അളക്കാന്‍ നില്‍ക്കരുത്.
പകരം കൊടിയ ഭുംകാരക്കെണികളുണ്ടാക്കി
'ഫ്ഭുമ്മെ'ന്നു നീ പറന്നുപാറൂ..

കാമോപമാ..
കഠിനമായി പ്രേമിക്കൂ എന്നെ.
സ്ഥിരമായ പ്രണയപദങ്ങളാല്‍
,ഉപമോത്പ്രേക്ഷകളാല്‍
പരീക്ഷീണയാക്കാതെ,
പൊട്ടിത്തെറിക്കുന്ന ,തിളയ്ക്കുന്ന
രൂപകാലങ്കാരങ്ങളുടെ മഞ്ജിമ ചേര്‍ത്ത്
'നീയാംതൊടുകുറി'യെന്നോമനിച്ചു പറഞ്ഞ്
എന്റെ വിരസവിഷാദദിനങ്ങളെ
തിരിച്ചുഭേദമൊട്ടുമേയില്ലാതെ
തൊട്ടുഴിയൂ..പ്രിയനേ..
നീയിനിയും എന്നെ കഠിനമായി പ്രേമിക്കാന്‍
എത്രയോ ബാക്കിയുണ്ട്..

അതികഠിനം പ്രേമമെന്നും ചുമന്ന്
നെഞ്ചില്‍ കല്ലെടുത്തുവച്ചുള്ള
സ്ഥിരംപടി  നിന്റെ കുശലങ്ങളില്‍              മടുത്ത്,മിണ്ടാതിരുന്ന്
ഞാന്‍ മീന്‍ചാറും ചായയും മിക്സടിക്കും.
ഓംലറ്റും നാരങ്ങാവെള്ളവും, 
ജിലേബിയും ചമ്മന്തിയും,
ചോറും കാപ്പിയും,
മോരും ചിക്കനും കൂട്ടിയടിക്കും..
പ്രിയ പ്രണയിതാവേ,നിന്നോടുള്ള 
പ്രതിഷേധമായി,
വിരുദ്ധങ്ങളില്‍ വിരുദ്ധങ്ങളാല്‍
ഞാനെന്റെ ജഠരാഗ്നി കെടുത്തുമ്പോള്‍,
കഠിനമായ പ്രേമാഗ്നിയുമായി എന്റെ തീന്‍മേശയില്‍ മുട്ടിയുരുമ്മിയിരിക്കുന്നതിനു
പകരം പത്രം വിഴുങ്ങിയിരിക്കുന്ന നീ ,ഒരു മിതകാമുകനാണ്..
ഹൊ..നീയൊരു ക്ളീഷേയാണ്..
കമനാ..ദൃഢകളേബരാ..
കഠിനമായൊന്നു പ്രേമിക്കുക
എത്രോളം ലളിതമാണെന്ന്
വരൂ,നമുക്കാ കിളികളോട് ചോദിക്കാം.

ലളിതമാണത്.
ഹൃദയങ്ങള്‍ കൂട്ടിക്കെട്ടുക എന്നത്
ഹൃദയചോരാ..ഏറെ ലളിതമാണത്..
പ്രകൃതിസംഗീതം പോലെ
കാട്ടുപച്ചപോലെ 
അത്രോളം ലളിതമതെന്ന് ആ കിളികള്‍ പറഞ്ഞുതന്നില്ലേ?

വല്ലഭാ....
വിഭോ..

കഠിനമായി പ്രേമം 
കാംക്ഷിക്കുന്നൊരുവള്‍
ഒരു തീജ്വാലയാണ്,
വിപ്ളവഭൂമിയാണ്,
ശുകനക്ഷത്രമാണ്.
പേടിയ്ക്കണ്ട,
അവളെ പേടിയ്ക്കണ്ട 
കഠിനമായങ്ങ് പ്രേമിച്ചാല്‍ മതി!
പേടിക്കുകയേ വേണ്ട..
ഒരു ദിവസം-അങ്ങനെയിരിക്കേ
അങ്ങനെയങ്ങിരിക്കെ
അവളൊഴിഞ്ഞുപൊക്കോളും.

അതെ,
അത്യന്തം തോടൊടിഞ്ഞ്
എന്റെ ഉള്ളംകയ്യില്‍ കൂനിയിരിക്കുന്ന,
മുഴുവന്‍ സ്പഷ്ടനായിത്തീര്‍ന്ന നിന്നെ
എനിക്കെന്തിനാണെന്ന്
വിതുമ്പിയിട്ട്,
എന്റെ കരതലാമലകമേ,
ഒരുദിവസം -അങ്ങനെയിരിക്കെ
ഞാനൊഴിഞ്ഞുപൊക്കോളാം..
അത്രടം എന്നെ കഠിനകഠിനമായി പ്രേമിച്ചുകൊണ്ടേയിരിക്കൂ..