Friday 16 November 2018

പൂവിന്റെ ആഗ്രഹം

പൂവിന്റെ ആഗ്രഹം
===============
കവിതഃശ്രീ മാഖന്‍ലാല്‍ ചതുര്‍വ്വേദി
വിവര്‍ത്തനംഃനിഷാ നാരായണന്‍

ഒട്ടുമില്ലഭിലാഷ-
മാ രത്നഹാരത്തിന്റെ
വക്കിലായ് കുരുങ്ങുവാന്‍
സുന്ദരീ സുരബാലേ!

ഇല്ലയാശയുമേതു -
മാ പ്രേമമിഥുനം തന്‍
രാഗമാലയില്‍ നവ്യ-
ഗന്ധമായ് വിലസീടാന്‍.

കൊണ്ടെറിഞ്ഞീടൊല്ലെന്നെ,
സമ്രാട്ടിന്‍ മൃതശീത-
മഞ്ഞുകാല്‍കളില്‍ ഈശാ!
മറ്റൊരു തണുപ്പാകാന്‍.

തെല്ലൊരു മോഹം പോലു-
മില്ലില്ല ദേവന്‍മാര്‍തന്‍
മസ്തകചൈതന്യത്തെ
തഴുകും പകിട്ടാകാന്‍.

ഉണ്ടൊരാഗ്രഹം മാത്ര-
മുദ്യാന നോട്ടക്കാരാ,
ശീഘ്രം ,നിന്‍ കയ്യാലെന്നെ
ഇറുത്തങ്ങെടുക്കുക.

എറിഞ്ഞീടുകയെന്നി-
ട്ടാ വഴീല്‍;രാജ്യം കാത്ത
പെരിയോര്‍,മഹാധീര-
രെത്രയോ നടന്നുപോയ്!

Thursday 1 November 2018

ഒരു മലാംഗിയന്‍ തിസീസ്


ഒരു മലാംഗിയന്‍ തിസീസ്
===================

നീ ഒരാണോ പെണ്ണോ അല്ലെന്ന്,
മാനത്തുതന്നെ സ്ഥിരവാസമെന്ന് ,
മനുഷ്യന്റെ വാസനാവികൃതികളൊന്നുമില്ലാത്ത
വെറും സാധുവെന്ന്,
മണമില്ലാത്ത,നിറമില്ലാത്ത,
നിരാകാരന്‍,നിര്‍മമന്‍,നിസ്തുലന്‍,
സദാചാരന്‍,സച്ചിന്‍മയനീ  നീയെന്ന്.

പരമകാരുണികനായ അല്ലാഹുവിന്റെ
അര്‍ശിനെ വഹിക്കുന്നവന്‍ നീ,
പ്രകാശത്തിന്റെ അടരുകളില്‍
തങ്ങിവിളങ്ങുന്നവന്‍,
നരകത്തെ ,സ്വര്‍ഗ്ഗത്തെ വിരല്‍പ്പുറംചുറ്റി
കാറ്റു പറത്തി,ഇടിമിന്നല്‍ താങ്ങി,
സൂര്‍ എന്ന കാഹളമൂതുന്നവന്‍,
ആത്മാവിനെ പിടിച്ചെടുക്കുന്നവന്‍,
ഒരുമ്പെട്ടോന്‍,
വലിയ ഉത്തരവാദിത്തക്കാരന്‍ നീ..

ഹേയ് മലക്ക്...

നിന്നാല്‍  പ്രേമിക്കപ്പെടുക
അസംഭവ്യം തന്നെയാണ്!

പ്രേമമെന്നാല്‍ പൊക്കിയുയര്‍ത്തിയ
ചില മതിലുകള്‍ ചാടിക്കടന്ന്
അവിടുള്ളൊരു ചമ്പകയിതളിനെ
ഹൃദയത്തോടെ അടര്‍ത്തിക്കൊണ്ടുപോരുകയെന്നതാണ്.
പ്രേമിക്കുകയെന്നാല്‍ പൂട്ടിക്കിടക്കുന്ന
ചില വാതിലുകള്‍ തള്ളിത്തുറന്ന്
അവിടത്തെ പ്രത്യേകമണത്തെ
കരളില്‍ പുരട്ടുകയെന്നതാണ്.

..ഫ്ത്താ അല്‍ ബാബ്..
ലോസമാത്ത് ഫ്ത്താ അല്‍ ബാബ്..

സ്വര്‍ഗത്തിലെ,രത്നഖചിതമായ
റയ്യാന്‍ വാതില്‍പൊളികള്‍ പയ്യെ  തുറക്കപ്പെട്ടു!!
*ജിബ്രീലും *അസ്റാഈലും *റക്കീബുമൊക്കെ
ഇരിക്കുന്നുണ്ട്.
നീലക്കണ്ണുകളില്‍ സ്വപ്നങ്ങളുടെ ജാലം വിരിച്ച്
ജിബ്രീല്‍..
നിലാവു തോരാത്ത വെള്ളിച്ചിറകുകളുമായി
റക്കീബ്..
ആത്മാക്കളുടെ കണക്കുപുസ്തകത്തിലെ
ഇതള്‍പോലുള്ള താളുകള്‍ മറിച്ച്
അസ്റാഈല്‍..

ഒന്ന് പ്രേമിക്കുമോ?
നീട്ടിപ്പിടിച്ച കൈകളില്‍ പക്ഷെ ജിബ്രീല്‍
ദൈവ സന്ദേശത്തിന്റെ ദിവ്യമായ
മൈലാഞ്ചിച്ചാറ് തേച്ചു.
*മീകാഈല്‍ അപ്പോള്‍
ദിവ്യപ്രേമത്തിന്റെ മഴ പെയ്യിച്ചു.
അസ്റാഈല്‍ പ്രേമത്തിന്റെ റൂഹിനെ പിടിച്ച്
ദിവ്യജ്ഞാനത്തിന്റെ തടങ്കലിലിടാന്‍ നോക്കി.
ഹൊ മലക്കേ,തോറ്റു!
നിന്നാല്‍ പ്രേമിക്കപ്പെടുക
അത്ര എളുപ്പമൊന്നുമല്ല!!

കൈ വലിച്ചെടുത്ത്
മലാംഗിയന്‍ തിസീസിന്റെ
അവസാനപേജും പൂര്‍ത്തിയാക്കി
ഇറങ്ങിനടന്നു.
പ്രേമത്തിന്റെ അന്തിവെളിച്ചം പടര്‍ന്ന നടവഴി.
പുറകില്‍ നിന്നൊരു നിശ്വാസം
പിന്‍ കഴുത്തിലെ കാണാമറുകിനെ
തട്ടിയെറിഞ്ഞ്,തോള്‍വള ചുറ്റി
അരക്കെട്ടിലേയ്ക്കിറങ്ങി.
കാതില്‍ പ്രേമത്തിന്റെ  'ദിഖ്റു'കള്‍,
കൈവേഗങ്ങളൊന്ന് വയറുചുറ്റി
പൊക്കിള്‍ച്ചുഴിയില്‍ ആഴം നോക്കുന്നു,
മറുകൈ ,രാവ് മയങ്ങുന്ന
മാര്‍വ്വിടങ്ങളില്‍ കിനാക്കളെ തേടി
ഇടത്,ഹൃദയാന്തരാളത്തിലേക്ക്
ആഴ്ന്നിറങ്ങുന്നു...
മലക്ക്!!

ഹൃദയത്തില്‍ തൊടുന്നവനാണ് മലക്ക്.
അല്ലാതെ മറ്റാരുമല്ല.

*മലക്കുകള്‍

എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്
==================================

ആരാണ് ഒരു വിഷാദവേശ്യയാവാന്‍
ആഗ്രഹിക്കാത്തത്?

വിഷാദം ബ്രോമൈഡോ വെലേറിയനോ നല്‍കുന്ന ഒരു അര്‍ഥബോധാവസ്ഥയാവാം.
ആ രാജ്യത്തില്‍  ഒരു പണിയും ചെയ്യാതെ മയങ്ങിക്കിടക്കുകയേ വേണ്ടൂ,
ഒരിക്കലയാള്‍നിങ്ങളെ കാണാന്‍വരും.
നിങ്ങളെ '**ഡെല്‍ഗഡീനാ...
എന്നു പ്രേമപൂര്‍വം വിളിക്കും.

രാത്രി മുഴുവനും മയങ്ങിക്കിടക്കുന്ന നിങ്ങളുടെ ശരീരം  തലോടിക്കൊണ്ടേയിരിക്കും.

നിങ്ങളുടെ മുറിയാകെ ചേതോഹരവസ്തുക്കളെക്കൊണ്ട് നിറയ്ക്കും.

നിങ്ങളുടെ മുഖത്തിന് ഏറ്റവും ചേര്‍ന്ന
ഇയര്‍ റിംഗുകള്‍ ഉപഹാരമായി തലയിണക്കീഴെ  വെച്ചിട്ടു പോകും.

യൂറോകള്‍ ചെലവാക്കി എല്ലാ ദിവസവും അയാള്‍ നിങ്ങളെ കാണാന്‍ വേണ്ടി മാത്രം ദൂരത്തുനിന്നു വരും.

യഥാര്‍ഥത്തില്‍ നിങ്ങളുണരേണ്ടെന്നുതന്നെയാണ് അയാള്‍ക്ക്..
നേരം പുലരുന്നതുവരെ ഉറങ്ങുന്ന നിങ്ങളെ , വെറുതെ നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്യും.

നിങ്ങള്‍ക്കുവേണ്ടി പൊടിപിടിച്ചുകിടക്കുന്ന, തന്റെ വീട് നന്നായിത്തന്നെ തട്ടിക്കുടഞ്ഞെടുക്കും.
നിറയെ ചിത്രങ്ങള്‍ തൂക്കും.
നിങ്ങള്‍ക്കുവേണ്ടി ബ്രഡ്ടോസ്റ്റ് ഉണ്ടാക്കും.
അടുക്കളയില്‍ ഓടിനടന്നുപണിയുന്ന,
തുണികള്‍ ഉണക്കുന്ന,വീടു നോക്കുന്ന നിങ്ങളെ അയാള്‍സ്വപ്നംകാണും.

പ്രണയാര്‍ദ്രനായി ,അയാള്‍ നിങ്ങള്‍ക്കെഴുതുന്ന കത്തുകള്‍
ഏതോ ഒരു പ്രാദേശികജേര്‍ണലിലെ  ഡെയ്ലികോളത്തില്‍,
അഭിനിവേശത്തിന്റെ അലകളുയര്‍ത്തും.
പറയട്ടെ;അയാളൊരുകോളമിസ്റ്റാണ്.

സത്യം പറയൂ,
നിങ്ങള്‍ അയാളെ ശ്രദ്ധിക്കാനേ പോവുന്നില്ലെന്നുണ്ടോ?
പാതിബോധത്തില്‍ ഒരു സ്വപ്നമായെങ്കിലും അയാളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേ?

ഒരു കാര്യം ഓര്‍ത്തോളൂ,
ഈ തൊണ്ണൂറാം വയസ്സില്‍ ആദ്യമായി അയാള്‍ പ്രണയിക്കുകയാണ്!

കേട്ടോളൂ, അയാളെന്നൊരാള്‍
നിങ്ങളുടെ അടിവയറ്റിലെ രോമങ്ങള്‍ വരെ എണ്ണിത്തിട്ടപ്പെടുത്തിവച്ചിട്ടുണ്ട്!!

ഇനി പറയൂ,
ഒടുക്കം
ഞങ്ങളിലാരാണ് ആ വിഷാദവേശ്യയാകാന്‍
ആഗ്രഹിക്കാതിരിക്കുന്നത്?!

*എന്റെ വിഷാദവേശ്യക്കൊരു ഓര്‍മക്കുറിപ്പ്- മാര്‍ക്വേസ്
**പിതാവിനാല്‍ പ്രണയിക്കപ്പെട്ട ,ഒരു മെക്സിക്കന്‍ നാടോടിക്കഥയിലെ മകള്‍

Pushp ki abhilasha


चाह नहीं मैं सुरबाला के
                  गहनों में गूँथा जाऊँ,

चाह नहीं, प्रेमी-माला में
                  बिंध प्यारी को ललचाऊँ,

चाह नहीं, सम्राटों के शव
                  पर हे हरि, डाला जाऊँ,

चाह नहीं, देवों के सिर पर
                  चढ़ूँ भाग्य पर इठलाऊँ।

मुझे तोड़ लेना वनमाली!
                  उस पथ पर देना तुम फेंक,

मातृभूमि पर शीश चढ़ाने
                  जिस पर जावें वीर अनेक

- माखनलाल चतुर्वेदी

പൂവിന്റെ ആഗ്രഹം
===============
കവിതഃശ്രീ മാഖന്‍ലാല്‍ ചതുര്‍വ്വേദി
വിവര്‍ത്തനംഃനിഷാ നാരായണന്‍

ഒട്ടുമില്ലഭിലാഷ-
മാരത്നഹാരത്തിന്റെ
വക്കിലായ് കുരുങ്ങുവാന്‍
സുന്ദരീ സുരബാലേ!

ഇല്ലയാശയുമേതു -
മാ പ്രേമമിഥുനം തന്‍
രാഗമാലയില്‍ നവ്യ-
ഗന്ധമായ് വിലസീടാന്‍.

കൊണ്ടെറിഞ്ഞീടൊല്ലെന്നെ,
സമ്രാട്ടിന്‍ മൃതശീത-
മഞ്ഞുകാല്‍കളില്‍ ഈശാ!
മറ്റൊരു തണുപ്പാകാന്‍.

തെല്ലൊരു മോഹം പോലു-
മില്ലില്ല ദേവന്‍മാര്‍തന്‍
മസ്തകചൈതന്യത്തെ
തഴുകും പകിട്ടാകാന്‍.

ഉണ്ടൊരാഗ്രഹം മാത്ര-
മുദ്യാന നോട്ടക്കാരാ,
ശീഘ്രം ,നിന്‍ കയ്യാലെന്നെ
ഇറുത്തങ്ങെടുക്കുക.

എറിഞ്ഞീടുകയെന്നി-
ട്ടാ വഴീല്‍;രാജ്യം കാത്ത
പെരിയോര്‍,മഹാധീര-
രെത്രയോ നടന്നുപോയ്!










എന്നെയങ്ങിറുത്തെടു-
ത്തെറിഞ്ഞേക്കുക,

















For balabhaskar

അലസമേതോ ജനല്‍ക്കാഴ്ച നീട്ടിയ
വിരസരാഗത്തില്‍ കണ്‍മയങ്ങീടവേ
ജ്വലിതദണ്ഡൊന്ന് മിന്നലിന്‍ മൂര്‍ച്ചയാ -
ലരികെവന്നെന്നില്‍  കൗതുകം ചേര്‍ക്കുവാന്‍.

പതിയെയറ്റം പിടിച്ചതിന്നക്കരെ
ഇടറിയെത്തവേ,വിസ്മിതനേത്രയാ-
യരിയ തന്ത്രികളൊന്നിലായ് പഞ്ചമ-
മധുരമന്ത്രണം കേട്ടങ്ങുണര്‍ന്നുപോയ്!

മനമുലഞ്ഞുപോയാ മോഹധാരയില്‍ ,
ഉടലു പൂത്തുലഞ്ഞുത്തുംഗ'ബോ'യതാ-
വയലിനില്‍ കോറുമുന്മാദ വീചിയില്‍,
പ്രിയതരന്‍ കേമനിദ്ദേവവാദകന്‍!!

മൃദുലമാ വിരല്‍ ചുംബിച്ചു,ചുണ്ടിലെ
ഹൃദയരാഗത്തിലാഴ്ന്നൂ,സ്മിതം പൂണ്ട
ചെറിയ കണ്ണിലായഞ്ചിക്കളിക്കുമാ
വിമലസംഗീതഗംഗയില്‍ മുങ്ങി ഞാന്‍.

ഇനിയിതില്ലിനി!ഇല്ല നിന്‍ വാനവ-
മധുനിനാദമിക്കരളു വാടുന്നെടോ..
അനിതരന്‍ സ്വച്ഛവിണ്ണില്‍ നീ മേവുക,
ചെറിയോര്‍ ഞങ്ങളീ മണ്ണില്‍ മരിക്കട്ടെ.