Monday 29 September 2014

വിശുദ്ധം


വിശുദ്ധം
========

കൂട്ടുകാരി.,
നിനക്ക് കന്യാമറിയത്തിന്‍റെ ഛായയുണ്ട്.

ഇന്നലെ,
നിന്നില്‍ നിന്നിറങ്ങീവന്ന
സൗമ്യതയുടെ പൂച്ചക്കുഞ്ഞ്
എന്‍റെ കൈരോമപ്പടികള് കേറി,
ചീകിയൊതുക്കാത്ത
നീളന്‍ മുടിച്ചുരുളുകളില്
കുറെ കളിച്ചു.

രൂപക്കൂട്ടില്‍ ,
കര്‍ത്താവിനെയേറ്റുന്ന
ആ നീലഞരമ്പുകളുടെ ജാലങ്ങള്‍ക്ക്
നിന്‍റെ ആര്‍ദ്രതയുടെ
ജാലവിദ്യയുണ്ടെന്ന്
ഞാന്‍ പറയും.

നിന്‍റെ
ഉടല്‍നീളത്തില്‍
ഞാനൊരു കുപ്പായം തുന്നും.
അതിന്,
ഊനമില്ലാത്ത
നിന്‍റെ സ്നേഹത്തിന്‍റെ
നീലനിറമായിരിക്കും.

അതിനെ,
വിശുദ്ധിയുടെ
വയമ്പും ലവംഗവും
മണക്കും.

അതില്,
തിരുപ്പിറവിയെ
നെഞ്ചോട് ചേര്‍ത്ത്
മറിയമിറ്റിച്ച
വിശുദ്ധമുലപ്പാല്‍ നനവുണ്ടായിരിക്കും.

അതന്ന്,
ഗിലെയാദ് മലഞ്ചരിവുകളില്‍
വീശുന്ന
ഊഷരക്കാറ്റിന്നലകളിലെന്ന പോലെ
ശാന്തമായ്
പറന്നുകളിക്കും.

ഞാനിവിടെ,
ഈ യവപ്പാടത്തിന്നരികില്‍
നില്‍ക്കയാണ്;
നിന്‍റെ ആലയത്തിന്നരികില്‍.
അവിടത്തെ കല്‍ചുമരുകളില്‍
നിന്‍റെ തിരുവെഴുത്തുകളില്
ഞാനെന്‍റെ ലിപി
തിരഞ്ഞോട്ടെ.

നീ,
സ്വസ്ഥമായ്
അവിടെത്തന്നെയിരുന്നുകൊള്ളുക..











നമുക്കിനി
ഒരുമിച്ച്
നോവാം,
നീറാം.

ഇണചേരാം
പടവെട്ടാം
എന്നിട്ട്
സന്ധികളില്‍
ഏര്‍പ്പെടാം..
നീ പറഞ്ഞു.

ഞാന്‍ പറഞ്ഞു,
നീറ്റല്
നോവല്
ശരിക്ക്
പൊള്ളിക്കണം

ഇണചേരലില്
നമ്മള്
ഇഴുകണം,

പോരടിക്കല്
ത്രസിപ്പിക്കണം.
എന്നിട്ടൊടുക്കം
ഉടമ്പടികളില്
ഒപ്പിട്ട്
നമുക്ക്
സന്തോഷിക്കാം..

നീയെനിക്ക്
സ്വഭാവികത
തന്നൂ പ്രിയനെ..
ഇന്നേയ്ക്ക് 16 ാമത് വര്‍ഷം തികയുന്നു.

ഒരു നിയമാവലി


-------------

ഇന്ന് വരുമല്ലോ..

ഗേയ്റ്റ് പൂട്ടാറില്ല
എങ്കിലും മതില് ചാടിക്കോ;
പൊക്കം കുറവാണ്.

പൂമുഖവാതിലിന്‍റെ
സാക്ഷ പോയിട്ട്
കുറെയായി.
അകത്തുകടക്കാന്‍
എന്നാലും
പിന്‍വാതില്
തുറന്നിട്ടിട്ടുണ്ട്.

ഒരുതോര്‍ത്തുമുണ്ട്
വെറുതെ
തലവഴിയിട്ടോളൂ..
മിക്കവരും
അങ്ങനെയാണ്.

രീതികള്
തെറ്റിക്കണ്ട..
കാലുറകള്‍
അടുക്കളവരാന്തയില്
ഇടാതെ,
ഗോപ്യത
സൂക്ഷിക്കാന്‍
ഒതുക്കത്തോടവ
കയ്യില്‍
ഊരിപ്പിടിച്ച്
കടന്നു വാ..

പൂച്ചനടത്തം
ഭാവിച്ചാല്‍
നന്ന്.

ഓരോ അടിക്കും
ഒരായിരംവട്ടം
ചുമ്മാ ഒന്ന്
ഇരുപുറംനോക്കിയാല്‍
ഒരു തികവ് വരും.

കതകൊന്നു മാത്രം
തുറന്നിടയിലൂടെ
നൂണ്ട്
കിടപ്പറയെത്താന്‍
ഇന്നലെക്കണ്ട
അമച്വര്‍ നടന്‍റെ
മെയ് വഴക്കം
വേണമെങ്കില്‍
അനുകരിക്കാം.

കാണുമ്പോളുടനടി
പൂണ്ടടക്കം
പിടിക്കുന്നതാണ്
വഴക്കം.
ചെവിയില്‍
എന്തെങ്കിലും
പറയാനുണ്ടെങ്കില്‍
അടക്കിത്തന്നെ മതി;
പതിവുതിടുക്കങ്ങളും
ആവേശമുറകളും
സ്ഥിരം രീതിയില് തന്നെ
പോട്ടെ.
പണ്ടേ പറഞ്ഞുവെച്ച
ശീലങ്ങള് മാറ്റണ്ട.

പുലരുംമുന്‍പെ
തിരിച്ചോ..
ആരും
വെളുക്കുവോളം
നില്‍ക്കാറില്ല.

കറുപ്പും,
മറയും,
മുള്‍വേലിയും,
ആളെ കുഴക്കുംഉള്‍വഴികളും
പ്രിയമുള്ള
എന്‍റെ ജാരാ!
നീ നിയമങ്ങളൊന്നും തെറ്റിക്കണ്ട.

ഇനിയും
ഇരുട്ടത്തു വരിക..
മനസ്സ് തരാതെ
മടങ്ങുക..































Monday 2 June 2014

എഴുതിവച്ചത്..എഴുതിവെയ്ക്കാത്തത്

"ചുംബിക്കുമ്പോള്‍
കാലുകള്‍ ഇനി നമുക്കു പിണച്ചുവയ്ക്കാം,"
അവന്‍ പറഞ്ഞു.

ഞാനപ്പോള്‍ നിലാവിനെ നോക്കുകയായിരുന്നു.
"മുറ്റത്തെ അരളിപ്പൂക്കളില്‍
ഞാന്‍ എന്‍റെ പ്രണയം കുടഞ്ഞിട്ടിട്ടുണ്ട്
എന്‍റെ ഉന്മാദം മുഴുവന്‍നിറച്ചെടുത്ത്
അവയിപ്പോള്‍ ചുവന്ന് തുടുത്തിട്ടുണ്ടാകും..
ഒരു പൂ നീ പറിച്ചോളൂ.."
നിലാവ് പറഞ്ഞു.

അവനെന്‍റെ ഉടലിന്നടിയിലൂെട
നീണ്ടുകൊണ്ടിരുന്നു..
ചുംബനങ്ങള്‍ എങ്ങനെ സ്വാഭാവികങ്ങളാക്കാമെന്നെങ്ങോ
വായിച്ചു പഠിച്ചിട്ടുണ്ടത്രേ..
ജാലകവിടവിലൂടെ
മഴതോര്‍ന്നൊരോലത്തുമ്പ്,
തന്‍റെ അവസാന തുള്ളി പ്രണയജലവുമൂറ്റി
മണ്ണിനിറ്റിക്കുന്നത്കണ്ട്
വരണ്ടുണങ്ങിയ നാവ് ഞാന്‍ നൊട്ടിനുണഞ്ഞു..
ആര്‍ക്കുന്ന തൊണ്ടയുംകൊണ്ടവനോടൊട്ടിയാ
കുതിവെള്ളപ്പാച്ചിലിലൊഴുകാന്‍ തുനിയവെ,
പരവശതയില്‍,
കുനിഞ്ഞ് തലയിണയടിയില്‍
മറന്ന പാഠം തപ്പുന്നയവന്‍റെ മുഖംകണ്ട്
ഹതാശമൊരു ചാലിലൂടെ
ഞാന്‍ വീണ്ടും നിലാവിലേയ്ക്കൂളിയിട്ടു..

അവന്‍ ചോദ്യങ്ങള്‍ തുടങ്ങി.
എന്തുതരം ചുംബനങ്ങളാണ് നിനക്ക് പ്രിയം,
അവയ്ക്ക് സ്വാദ് വേണമോ?
ഇരുളിലതു തിളങ്ങണമോ
ചുണ്ടുകള്‍ തമ്മില്‍ കൊരുക്കുമ്പോള്‍ നിനക്ക് പൊള്ളണമോ....

ഞാനവന്‍റെ നട്ടെല്ലിലൂടെ
കൃത്യമായി താഴോട്ടൊഴുകുന്ന
ഒരു വിയര്‍പ്പുചാല്‍ കണ്ടുപിടിക്കുകയായിരുന്നു..
ഞാന്‍ പറഞ്ഞു:
"നോക്കൂ,ഇതാണ് പ്രണയനദി..
തുടങ്ങിയാല്‍ ഇടതടവില്ലാതെ
ദിശയില്ലാതെ
ദിക്ക് മറന്ന്
നിയമം നോക്കാതെ
രോമകൂപങ്ങളെ വരെ കടപുഴക്കി
തിളപ്പിച്ചുരുക്കി നമ്മെ ലാവയാക്കുന്നത്..
അതിലൂടൊഴുകിയാല്‍
ഇടയ്ക്ക്,അറിയാതെ നമ്മള്‍
അഭിമുഖമാവും,
അറിയാതെ പുണരും,
കാലുകള്‍ പിണയും,
ദേഹങ്ങളൊട്ടും,
അറിയാതെ വരുന്നയൊരു തൃഷ്ണ,
ഒരു തേരിലേറ്റി
നമ്മളറിയാതെ നമ്മെ കൊണ്ടുപോകും.."

"വരുംചുംബനങ്ങള്‍
സ്വാഭാവികവും സ്വാദിഷ്ടവുമായിരിക്കും പ്രിയനെ!"

Sunday 6 April 2014

മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!











മകളും അച്ഛനും

പതിനേഴില്
പാദസരം
പതിവേറെ കിലുങ്ങിയപ്പോള്‍
അച്ഛന്‍ അവള്‍ക്ക്
കല്യാണമാലോചിക്കാന്‍ തുടങ്ങി:

മോളെ,നിനക്കാരെ വേണം?
കാതു കുത്തിയവനേയോ
കടുക്കനിട്ടവനേയോ
ടൗണില്‍ നാലഞ്ചുകട
സ്വന്തമായുള്ളൊരു
വാണിഭനേയോ..

വിവാഹ പരസ്യപ്പേജില്,

കണ്ടം തുണ്ടം
തങ്ങടെയിടങ്ങള്
കീറിമുറിച്ചെടുത്ത ശൊങ്കന്‍
അപ്പോത്തിക്കിരിമാര്,
കണ്ണായ സ്ഥാനം നോക്കി
അവിടിവിടെ
സ്വന്തംവാനം പാകി
അപദാനങ്ങള് പറഞ്ഞ്
ഞെളിയുന്ന എഞ്ചിനീയറ് കേമന്‍മാര്,
തെക്കുള്ള അതിപ്രാചീന റബ്ബര്‍ മുതലാളിമാര്,
വടക്കിന്‍റെ കരുത്തേറ്റുംഭൂവുടമകള് ,
കള്ളക്കണ്‍ട്രാക്റ്റര്‍മാര്,പലിശപ്രഭുക്കള്
തെളിഞ്ഞുചിരിക്കും രാഷ്രീയ പ്രബുദ്ധര്,
കവികള്,
കലാകാരന്‍മാര്,
ബുദ്ധിജീവികള്
അരാജകവാദികള്..
എന്നുവേണ്ടയെല്ലാരുമുണ്ടെന്‍റെ
പൊന്നുമോളെ..ആരെ വേണം നിനക്ക്,പറ-
ഈ അച്ഛന്‍ പിടിച്ചുകൊണ്ടെത്തരാം..

അച്ഛന്‍റെ പ്രിയപ്പെട്ട ചുട്ടമുളക് ചമ്മന്തീം
കഞ്ഞീം എടുത്തുവച്ചിട്ടുണ്ട്
ആ മഞ്ഞ ഖദര്‍ ഷര്‍ട്ടിസ്തിരിയിട്ട്
മേശപ്പുറത്ത് വച്ചിട്ടുണ്ട്
അമ്മ പറയും,ആ ഷര്‍ട്ടിന്‍റെ വിയര്‍പ്പുമണമാണ്
അമ്മയുടെ പ്രിയമണമെന്ന്..
എനിക്കാ വിയര്‍പ്പുമണമുള്ള
ആള്‍ മതിയച്ഛാ!
അയാള്‍ അച്ഛനെ പ്പോലെ ചിരിക്കണം കരയണം,
അച്ഛന്‍റെ നീളന്‍ മൂക്കിന്നറ്റത്തെ
സ്നേഹക്കുഴി അയാള്‍ക്കും വേണം,
അയാള്‍ പാര്‍ട്ടിക്ളാസുകളില്‍
അച്ഛനെപ്പോലെ പ്രസംഗിക്കണം,
പ്രതിദ്വന്ദികളോട് വാദിച്ചുജയിക്കണം,
വാക്കില്‍ ആര്‍ദ്രത വേണ,മിരുട്ടിലും
കൈപിടിച്ചുനടത്തുമൊരു ധീരതയുടെ
ടോര്‍ച്ച് മിന്നിക്കണം..

ഒടുക്കം വരെ
ആ കണ്ണുകളിലെനിക്കെന്നെ കാണണമച്ഛാ!











Thursday 6 February 2014

വീണ്ടും ചില ഒരു വരിയിരുവരികള്‍

എന്‍റെ പ്രേമചിന്തകളിലിന്നുമുണ്ടവനു,ടുമ്പു നോട്ടവുമായുടല്‍ തിളപ്പിച്ചൊരാട്ടിടയന്‍..

നിന്റെ തിരുനെറ്റി തുരന്നിന്നു ഞാനാ മസ്തിഷ്ക വേഗങ്ങളെ കോപ്പിയടിക്കും..

തത്വശാസ്ത്രങ്ങളിന്നാത്മാവ് കൈവിട്ട കളിയിടങ്ങള്!

മുഖങ്ങളെ,നിങ്ങള് കറുപ്പിന് ശൂന്യമുഖംമൂടിയണിഞ്ഞവര്!

പ്രണയമെന് കൂടെ പൊറുത്തോട്ടെ നിത്യ,മൊരേ,യുയി രായു,ണര്വ്വാ,യുടലിന് തിളക്കമായ്..

ആശയ'ഗ്ളോബി'ന്റെ ദരിദ്രയിടത്തിലാ ണീയിടെ,യെന്റെ വാസം.. വരുമെങ്കിലാ വിശപ്പാറ്റാന് കിഴങ്ങുപറിച്ചുതരാം

ഈ വാരാന്ത്യം,ഞാന്‍ പെറുമൊരു പെണ്കുഞ്ഞിനെ,യ വള്ക്കു 'ഭൂമി'യെന്നു പേരിടും..

കുടിച്ചുവറ്റിച്ചു നീയെന് രുധിര നനവുപോലു,മെടുക് കുവാനെന്തിനി ബാക്കി,യൊരുണങ്ങിയ വരയല്ലാതെ?

സ്ഥിരം വഴിയിടയ്ക്കിടെ മാറിനടക്കണ,മെങ്കില് കാണാമനവധി രസങ്ങള് വേറിട്ട വണ്ണം..

ഇന്നിന്റെ രമ്യഹര്മ്മങ്ങള് തീര്ക്കുവാന് ഇന്നലത്തെ ചുടുകട്ട താനാശ്രയം

.. കാടൊരുന്മാദിയായ് വിളിച്ചിന്നു കാറ്റിനെ, യൊന്നാടിയുലയാന്‍ ,തീവ്രവേഗത്തിലമരുവാന്!

നിന്റെ മേല്മീശയ്ക്കെന്തിനിത്ര നീളം രാജാവേ?

രാവു പോകട്ടെ;എനിക്കു വെളുത്തയാ പകല് മതി എന്നവള്..

Too much darkness a crime.. the lady s grievence to the night..

ആകവേ,യൊരു ധീരത,യിന്നൊന്നു കേറിയാലോ പടിഞ്ഞാട്ടെയാ തെങ്ങില്?

കണ്ണെറിഞ്ഞിട്ടും പ്രേമത്തിന് ചെണ്ടുവീശീട്ടു, മൊരിതള് പോലും പൊഴിക്കാത്തതെന്തു നീ പൂവേ

കരിച്ചു പറത്തി,യൊടുക്കമൊടുക്കിടുമെന് ചുട്ട ശ്വാസക്കൊടുങ്കാറ്റിനാല് നിന്നെ..

തീര്ച്ച നീയാ എലിതന്നെ യെന്നെപ്പ്രണയശാ ഖികളാല് വരിഞ്ഞുമുറുക്കിയെന്നെക്കൊണ്ടാഞ്ഞു പ്രാപിപ്പിച്ചവളെന്നോര്ത്തിടവഴിയിലൊരു കണ്ടന് പൂച്ച. .

വേണമൊരൂടുവഴി,യിടയ്ക്കൊന്നു തെറ്റിയോടാന്..

ദൈവമേ!ഇടയ്ക്കു നീ മണ്ണില് പൊഴിയുക,യിടയ്ക്കു പൂക്കുക,യൊന്നാ കാട്ടുമാവിലു,മിടയ്ക്കിടയ്ക്കൊന്നു മുങ്ങിനിവരുകയാ തോട്ടുവെള്ളത്തിലു,മൊന്നു തെളിഞ്ഞുണരട്ടെയെല്ലാം..

കാലമേ,നിന്റെ സ്വപ്നയാനം നിര്ത്തുക,യിടക്കൊന്നു കണ്തുറക്കുക,കാണുകയീക്കൊടും ജീവിത വേപഥു..

— പ്രണയക്കൊടുമണ,മറിഞ്ഞു ഞാനിന്നലെ,യവന് റെ മുടിച്ചൂരില്..

Thursday 23 January 2014

പ്രാകൃതികം

ഇന്നലെ..
നീല സില്‍ക്ക് വിരിപ്പിന്‍റെ സുഭഗതയില്‍
ഇണ ചേര്‍ന്നുറങ്ങിയ ഞങ്ങള്‍,
ഉണര്‍ന്നെണീറ്റത്,
പൂഴിമണ്ണിന്‍റെ വിശാലതയിലേക്ക്...!

ഇളംമണ്ണ് വിതാനിച്ച ഉടലുകളേറി
ഞങ്ങള്‍ പ്രഖ്യാപിച്ചുഃ
""ഇനി പ്രകൃതിയിലേയ്ക്ക്""...

ആദ്യം ഞങ്ങള്‍ നഗ്നരായി..
പാദുകങ്ങളും ആഭരണങ്ങളും
ഊരിയെറിഞ്ഞു..

കുളിക്കാതെ പുണര്‍ന്നു.
പല്ലുതേയ്ക്കാതെ ഞങ്ങള്‍ കൈമാറിയത്,
ലഹരി പുകയുന്ന കഞ്ചാവുമ്മകള്‍..
നഖങ്ങള്‍ വളര്‍ത്തി
പുലിത്തേറ്റകളാക്കി..
ജടപിടിച്ച മുടിയിലെ പേനുകള്‍
പുതിയ നൈസര്‍ഗ്ഗികസുഖത്തില്‍
തുള്ളിച്ചാടി,വര്‍ഗ്ഗസങ്കരണത്തിന്‍റെ
ഗാഥകള്‍ പാടി..

പകല്‍ത്തണുപ്പില്
ഇളംവെയിലിന്‍റെ ചില്ലകള്‍
കൂട്ടിയിട്ട് ഞങ്ങള്‍ തീകാഞ്ഞു..

രാത്രിയില്‍
നിഗൂഢഗന്ധങ്ങള്‍  ഉതിര്‍ത്തുവരുന്ന
ദിക്കറിയാക്കാറ്റുകള്‍
ഞങ്ങളുടെ ഊഷരസങ്കേതങ്ങളെ
തണുപ്പിച്ചു..

പാതിരാനേരത്ത്..
വന്യസൗന്ദര്യമാകെ-
പ്പ്രദര്‍ശിപ്പിച്ചുഴറുന്ന
നിശാചരികളുടെ മായക്കാഴ്ചകള്‍
കാണാന്‍ ഞങ്ങള്‍
പതുങ്ങിനടന്നു..

ഞാന്‍ പെറുന്നത്..
ഈ മണ്‍കിടക്കയിലേയ്ക്കായിരിക്കുമെന്നും,
ഉടച്ചുമറിച്ചെന്നെ,ശൂന്യയാക്കി
അവന്‍ വന്ന്.,
ശേഷം കുതിച്ചാര്‍ക്കുമെന്നും,
പച്ചമീന്‍ തിന്ന്,പുഴയില്‍ മറിഞ്ഞ്,
കരയില്‍ മദിച്ച്,
മരത്തിനോടും മാനിനോടും
ചങ്ങാത്തം കൂടി
ഇവിടെയിങ്ങനെ
ജീവിച്ചുതിമിര്‍ക്കുമെന്നും
ഞങ്ങള്‍ ആലോചിച്ചുറപ്പിച്ചു!

അന്നു രാത്രി..
നിലാവടര്‍ന്നുവീണു വെളുത്ത
മണല്‍പരപ്പില്‍,മലര്‍ന്നുകിടക്കെ...

കടകവളകളണിഞ്ഞൊരു കൈത്തലം
ഞങ്ങളെ പിടിച്ചുയര്‍ത്തി..!
കയ്യിലൊരു ചായക്കൂട്ട് വച്ചു നീട്ടിയിട്ട്
വിളറിയ മരക്കൂട്ടത്തിനെ
ഹരിതം തേച്ചോരുക്കാന്‍ പറഞ്ഞു,

ഉണങ്ങിയ നനവിടങ്ങളില്‍
പിന്നെ ഞങ്ങളെക്കൊണ്ട്
ഉറവിന്‍റെ വിത്ത് പാകിപ്പിച്ചു..
ആകാശത്തൂയലാടിപ്പിച്ചു..
നക്ഷത്രങ്ങളെക്കൊണ്ടുമ്മ വെയ്പിച്ചു..
ഒടുവില്‍..
ക്ഷീണിച്ചുതളര്‍ന്ന ഞങ്ങളെ

ഉറക്കെയാശ്ളേഷിച്ച്,
നിതാന്ത നിര്‍വ്യതിയിലാഴ്ത്തി...

ഒരു നാടന്‍പാട്ട്


നേരം നെറുകയില്‍ കേറ്റൊല്ലെ പെണ്ണേ,
നേരത്തെഴുന്നേറ്റ് കഞ്ഞിവെയ്ക്കെണ്ടെ..

കാടും പടലും പറിക്കെന്‍റെ പെണ്ണെ,
കാത്തങ്ങിരുന്ന് മുടിക്കല്ലെ മുറ്റം..

ഉരിനെല്ലിടിച്ച് അവിലാക്കില്‍ പെണ്ണെ,
ഉടല്‍ തെളിഞ്ഞീടും വടിവൊത്ത വണ്ണം..

നിനയാതെ സ്വരമങ്ങ് പൊങ്ങൊല്ലെ പെണ്ണെ,
നെടുകെ വലിച്ചങ്ങ് കീറുംഞാനെങ്കില്‍..

കണങ്കാല്‍ കണക്കിന്ന് കാട്ടൊല്ലെ പെണ്ണെ,
കുടഞ്ഞൊന്നുടുമുണ്ട് താഴ്ത്തിയുടുത്തോ..

മൂളിമൂളിക്കേട്ട് നിന്നോളൂ പെണ്ണേ,
മൂളിപ്പാട്ടെന്നാല്‍ കേള്‍ക്കേണ്ട തെല്ലും..

പുറകെ മണത്തു നടക്കണ്ട പെണ്ണേ,
പലതുണ്ടു കാര്യമറിയേണ്ട നീയൊന്നും..

ഞാവല്‍ക്കണ്‍കാട്ടി ക്ഷണിക്കൊല്ലെയാരേം,
ഞാനില്ലേ സ്വര്‍ലോകം കാണിക്കാന്‍ പൊന്നെ..

അഞ്ചാറു പെറ്റാലും വേണ്ടില്ല പെണ്ണെ,
അല്പവും ചോരില്ലെന്നാഗ്രഹം നിന്നില്‍..

കല്‍പനയല്ലിവയൊന്നും ചൊടിക്കൊല്ലെ,
കണ്ണേ,നീയില്ലേല്‍ ഞാനില്ല!സത്യം..