Saturday 7 December 2013

പനിപ്പേച്ച്..

എന്നില്‍ നിന്നുയിര്‍ത്തെന്നാത്മസ്വരൂപമിന്നലെയുടലിന്നടിയില്‍ നിന്നൊരു ചില്ലുപാടയായ്

ഉച്ചക്കിടക്കയിലെന്‍റെ പനിമാപിനിയിലക്കങ്ങളുച്ചം വിളിച്ചയുന്മത്ത നേരത്ത്..

പൊങ്ങിയതുപോയൊരു ബലൂണിന്നനായാസവേഗത്തിലാ മച്ചിന്‍പുറത്തോട്ടൊരു സ്വാതന്ത്ര്യക്കൊതിയുമായ്..

ഞെട്ടി ഞാന്‍  തട്ടിയെറിഞ്ഞെന്‍പനിച്ചിന്തയെയങ്ങു ചാടി- നോക്കിയൊരുപാടോടിയൊന്നതിനെയൊന്നെ,ത്തിപ്പിടിക്കുവാന്‍..

കിട്ടിയൊടുക്കമെന്നൂക്കനൊരു ചാട്ടത്തിലാഞ്ഞുപിടിച്ചതിനെ കെട്ടിഞാന്‍ മുറുക്കിയെന്‍ പാവാടച്ചരടില്‍

തൊട്ടു ഞാനാക്കാലുമുത്തിയെന്നിട്ടെന്നോടു ചേര്‍ത്തുരിയാടിയിനി
വിട്ടുപോകല്ലെയൊരു നിമിഷാര്‍ത്ഥം പോലും..

1 comment:

  1. Seems to have started off from where you left in the last post…

    ReplyDelete