Monday 20 March 2017

കലി

കലി
=====
കുടിക്ക വേണ്ടയീ കിണറ്റുവെള്ള-
മതിരട്ടി കയ്പ്പയ്ക്ക
ചവച്ചരച്ച പോൽ.

കിളിയെ,യെണ്ണണ്ടിനി വരില്ലവ
തൊടിയിലെത്തോപ്പി-
ലിരുളു വീണുപോയ്.

ചിറക് നീട്ടുമാ സുഭഗ വാനമോ,
പകുതിയായിന്നൊ-
തുങ്ങിച്ചതുരമായ്..

ഇസങ്ങളൊക്കെ കിടക്കയാണി-
ന്നുറക്കു പൂണ്ടോരോ
തുരുമ്പിടങ്ങളിൽ

കരമൊരുക്കേണ്ടു-
യർത്തേണ്ടൊരിക്കലും,
കൊടികൾ മങ്ങിഗ്ഗുണം കെട്ടുപോയെടോ.

കനവിലിട്ടിട്ട് കരുണ കേറ്റിയ,
കഥകൾ പാതിയും
പനി തിന്നു തീർന്നുപോയ്..

പിറന്ന കുഞ്ഞിന്റെ
കരള് നീറുന്നിടവഴികളിൽ
ചതി മണക്കുന്നു,
കതിര് കാണാതെ വിതുമ്പുന്ന നെല്ലിന്നിരുപുറംകാറ്റിൻ
പദമിടറുന്നു.

എവിടെ രക്ഷ?ഇനി
വ്യഥിതവാനമേ!
കടലെടുക്കാൻ
തുടങ്ങുന്ന തീരമേ..
മിഴിയടയ്ക്കയാ-
ണിനി വേണ്ട കാഴ്ചകൾ
ഇരുളിലിഴുകി-
ക്കരിയായിടും വരെ..

No comments:

Post a Comment